Friday, June 10, 2011

സോമൻ - ഒരു ഹിമശൈലത്തിന്റെ ജീവിതം








എം സോമനാഥൻ


Anyone who has been tortured remains tortured.. Anyone who has suffered torture never again will be able to be at ease in the world, the abomination of the annihilation is never extinguished. Faith in humanity, already cracked by the first slap in the face, then demolished by torture, is never acquired again.

- Jean Amery

“Now tell us about the meaning of life..”

That question nags us only when our hearts are empty

“Let it be an innocent night..”

Is there such a thing as an innocent night, innocent day?

I remain in the fringe, because prevailing mood can’t hold me, because I am still on the move, looking for something with my pen and paper, spreading out papers

(സോമന്റെ ഡയറിക്കുറിപ്പുകളിൽനിന്ന്)

അടിയന്തരാവസ്ഥ കഴിഞ്ഞുള്ള കാലങ്ങളിലുണ്ടായ ജയിൽപീഡനകഥകളുടെ കുത്തൊഴുക്കിലോ അതിനെത്തുടർന്നുണ്ടായ നക്സലൈറ്റ് ഐതിഹ്യങ്ങളിലോ അനുഭവകഥകളിലോ ഒന്നും തന്നെ എം. സോമനാഥനെന്ന ഫറൂക്ക് സോമനെ കാ‍ണാനാവില്ല. വേദനയുടെയും പീഡാനുഭവത്തിന്റെയും ഇത്തരത്തിലുള്ള എല്ലാ പൊതുപറച്ചിലുകളിൽനിന്നും പ്രദർശനങ്ങളിൽനിന്നും സോമൻ എപ്പോഴും ഒഴിഞ്ഞുനിന്നു. വിപ്ലവപ്രവർത്തനവും പാർട്ടി അച്ചടക്കവും മറ്റും വളരെ കർക്കശവും സ്വകാര്യവുമായ രീതിയിൽ പിന്തുടർന്ന ഒരു ‘രഹസ്യവാദി’ എന്ന നിലയ്ക്ക് സോമന് അത്തരം പൊതുസമ്പർക്ക പരിപാടികളോടെല്ലാം തികഞ്ഞ വെറുപ്പായിരുന്നു. മറ്റുള്ളവരെല്ലാം വാചാലരായപ്പോഴും തന്റെ ജയിൽ വാസത്തെക്കുറിച്ചോ താനനുഭവിച്ച പീഡനങ്ങളെക്കുറിച്ചോ സംസാരിക്കാൻ സോമൻ എന്നും വിമുഖനായിരുന്നു.

ചെയ്തുകഴിഞ്ഞതിനെ അയാൾ ആരാധിച്ചില്ല; ചെയ്തതിനെയും ചെയ്യാനുള്ളതിനെയും പറ്റി പറയുന്നതിൽ അയാൾ വിശ്വസിച്ചുമില്ല. പുറംലോകത്തിൽ ഒരു ശിലാശൈലത്തെപ്പോലെ സോമൻ കഴിഞ്ഞുകൂടി. അതുകൊണ്ടുതന്നെ കവിതകളും സാഹിത്യപ്രേമവും സംഗീതത്തോടുള്ള താല്പര്യവുമെല്ലാം അയാളുടെ പല അഗാധജീവിതങ്ങളിലൊന്നായിമാത്രം തുടർന്നു. പുറത്ത് പലപ്പോഴും ഒരു വരട്ടുവർഗ്ഗവാദിയും പിടിവാശിക്കാരനും ആയിരുന്നപ്പോഴും, അകത്തും സുഹൃദ്സംഘങ്ങളിലും സോമൻ വേറെ പല ജീവിതങ്ങളും സൂക്ഷിച്ചു; ഇത് സ്വന്തം സുഹൃദ്ബന്ധങ്ങളുടെ കാര്യത്തിൽ സോമൻ വളരെകൃത്യമായി കാത്തുസൂക്ഷിച്ച ഒരു വിഭജനമായിരുന്നു. അതുകൊണ്ടുതന്നെ വെള്ളത്തിൽ മീനെന്നവണ്ണം അയാൾ പലതരം മനുഷ്യക്കൂട്ടങ്ങൾക്കിടയിൽ ഒഴുകിനടന്നു.

ഒരു ജീവിതത്തിൽ പലജീവിതങ്ങൾ ജീവിക്കാൻ സോമനറിയാമായിരുന്നു, പാർട്ടി അനുയായിത്വവും, മാവോയിസത്തിലുള്ള കടുത്ത ‘വിശ്വാസ’വും, സോനയും കുട്ടികളുമൊത്തുള്ള കുടുംബജീവിതവും, ഇ എസ് ഐയിലെ ജോലിയും, അലുമിനിയം ഫാബ്രിക്കേഷനും, പരുത്തിപ്പാറയിലെ ചങ്ങാതിക്കൂട്ടവും, വയലിറമ്പിലെ ചാരായവാറ്റുകാരനും, മദ്യാസക്തിയും, ജിം റീവ്സിന്റെയും മുകേഷിന്റെയും പാട്ടുകളോടുള്ള ഭ്രമവും അങ്ങിനെയുള്ള മറ്റുപല പരസ്പരബന്ധമില്ലാത്ത അഭിനിവേശങ്ങളും എല്ലാം അവയിൽ ചിലതായിരുന്നു. ഒന്നിലെ നിയമങ്ങളും ചിട്ടവട്ടങ്ങളും കൊണ്ട് മറ്റൊന്നിനെ സോമൻ അളന്നില്ല, അവയെ കൂട്ടിക്കുഴച്ചുമില്ല. താൻ ഇടപഴകുന്ന കൂട്ടത്തിന്റെ കൂടെ എതുവരെ പോകാം എന്ന് സോമൻ (പലപ്പോഴും അസംബന്ധമെന്നു തോന്നുന്ന രീതിയിൽ) കണക്കുകൂട്ടിയിരുന്നു.

*

Day bled into the garbage

A pen that fails to write

The sex racketeers in the crib

Where the m-f-r’s roll potatoes

The impossible travels

The bushes spotted with fireflies

The spittoons where we lay by day

After receiving letter from a friend

And being drunk,

One can’t write.

നിത്യജീവിതത്തിലും സംവാദങ്ങളിലും തന്റെ തീവ്രമായ രാഷ്ട്രീയാഭിപ്രായങ്ങൾ പുലർത്തുകയും തർക്കിക്കുകയും ചെയ്യുമ്പോൾ തന്നെ അതിനെച്ചൊല്ലി വ്യക്തിപരമായി ‘പോയിന്റുകൾ നേടു’ന്നതിൽ സോമൻ വിമുഖത പുലർത്തി.

*

കേരളത്തിൽ ഒരാൾ ‘ഒരിക്കൽ നക്സലൈറ്റ് ആയാൽ ജീവിതം മുഴുവൻ നക്സലൈറ്റ് ആയിരിക്കും‘ എന്നു പറയാവുന്നതാണ്. ഒരുരീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആ ‘ഭൂതം’ നിങ്ങളെ പിന്തുടർന്നുകൊണ്ടേയിരിക്കും: ചിലപ്പോൾ അത് ഗൂഢവാദമായിട്ടാകാം, ഹിംസയിലുള്ള രഹസ്യവിശ്വാസമായിട്ടാകാം, അല്ലെങ്കിൽ കൂട്ടായ്മയെക്കുറിച്ചുള്ള തീക്ഷ്ണമായ ബോധമാകാം, താത്വികതയോടുള്ള കടുത്ത ഭ്രമമോ വിരക്തിയോ ആവാം, വിട്ടൊഴിയാത്ത ആക്ടിവിസമാകാം, ലക്ഷ്യങ്ങളോടോ മാർഗ്ഗങ്ങളോടോ ഉള്ള ആസക്തിയാകാം, വർഗ്ഗങ്ങളോടുള്ള വിപരീതഭക്തിയാകാം എന്തായാലും ആ ‘ഭൂത’കാലം മിക്കവാറുമെല്ലാവരെയും വിടാതെ പിന്തുടരുന്നതുകാണാം.. സോമന്റെ കാര്യത്തിൽ അത് ഒരു ഉപസമൂഹത്തിൽ മാത്രം അയാൾ പിന്തുടർന്ന ചില കടുത്ത ‘മൂല്യ’ങ്ങളായിരുന്നു. യുവജനവേദിയായാലും, മാവൂർ സമരമായാലും ഒഡേസയായാലും ആ ഉപസമൂഹത്തിനകത്ത് സോമന്റെ നിലപാടുകൾ വളരെ വ്യക്തവും കണിശവുമായിരുന്നു. ഇത്തരം ഓരോ ഉപസമൂഹങ്ങളെയും വലയം ചെയ്യുന്ന ‘പുറം ലോകം’ അയാൾക്കു പ്രശ്നവുമായിരുന്നില്ല. സോമൻ ഒന്നിന്റെയും സാധൂകരണം/അംഗീകാരം പുറത്തുതേടിയതുമില്ല.. വ്യക്തിപരമായതിനെ പൊതുവായതിൽനിന്ന് വേറിട്ടുനിർത്തുക എന്നത് പല ‘പഴഞ്ചൻ’പാർട്ടിപ്രവർത്തകരെയും പോലെ സോമന്റെയും നിർബന്ധങ്ങളിലൊന്നായിരുന്നു.

ഏതെങ്കിലും വേദിയിൽ സ്വയം പ്രത്യക്ഷപ്പെടാൻ വിസമ്മതിച്ച ഒരാളായിരുന്നു സോമൻ. ഒഡേസാ എന്ന പ്രസ്ഥാനത്തിൽ തുടക്കം മുതൽ ഉണ്ടായിട്ടും അതിന്നായി സ്വയം ധാരാളം കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവരെക്കൊണ്ട് പലതും ചെയ്യിപ്പിച്ചിട്ടും പ്രത്യക്ഷമായി ഒരിക്കലും അതിൽ കാണപ്പെടാതിരിക്കാൻ സോമൻ വാശിപിടിച്ചു. വ്യക്തിപരമായി സിനിമയോട് ഒട്ടും താല്പര്യമില്ലെങ്കിലും ഒഡേസാ എന്ന കൂട്ടായ്മയിൽ സോമൻ വിശ്വസിച്ചു. (“എങ്ങിനെ സഹിക്കുന്നു നീയൊക്കെ ഒന്നൊന്നര മണിക്കൂർ തുടർച്ചയായുള്ള ഈ അസംബന്ധം?” ഏറ്റവും നല്ല സിനിമകൾ മാത്രമേ സോമനു ‘സഹി‘ക്കാൻ പറ്റുമായിരുന്നുള്ളൂ). ഒഡേസ എന്ന ആശയത്തിന്നായി സ്വന്തം വീടും പണവും സുഹൃദ്ബന്ധങ്ങളും എല്ലാം വിനിയോഗിച്ചു. ഒഡേസയും അമ്മ അറിയാനും ഒരു ആലോചനമാത്രമായിരുന്ന ആദ്യവർഷങ്ങൾ മുഴുവൻ ജോൺ അബ്രഹാം താമസിച്ചിരുന്നത് സോമന്റെ വീട്ടിലായിരുന്നു. രാഷ്ട്രീയമടക്കമുള്ള കാര്യങ്ങളിൽ ഒരു അദൃശ്യ-ത്വരകം ആവാനാണ് സോമൻ ആഗ്രഹിച്ചത് എന്നു തോന്നുന്നു. അത്തരം പങ്കാളിത്തമായിരുന്നു സോമന്റെ ജീവിതത്തിലെ ലഹരികളിലൊന്ന്.

“I wish I could refute myself and cancel myself out”

(I wish I could go to the movies)

Let this be an innocent night

An easy lapse of hours

I wish I could go to movies

(സോമന്റെ ഡയറിയിൽനിന്ന്)

“Anyone who cannot cope with life while he is alive needs one hand to ward off a little his despair over his fatebut with his other hand he jots down what he sees among the ruins, for he sees different, and more things than others, after all, he is dead in his own life time and the real survivor..”

Franz Kafka, Diaries October 19, 1921 (സോമന്റെ നോട്ടുബുക്കിൽ കുറിച്ചിട്ടിരുന്ന ഉദ്ധരണി)

സോമൻ എന്ന ‘സർവൈവർ’ക്ക് ലഹരിയില്ലാതെ ജീവിക്കാനാവില്ലായിരുന്നു. പൊതുജീവിതത്തിൽ മാർക്സിസവും, സ്വകാര്യജീവിതത്തിൽ അസ്തിത്വവാദവും ഒരു പോലെ ലഹരിപകർന്ന ഒരു ബുദ്ധിജീവിതമായിരുന്നു സോമന്റേത്. വായനയുടെ കാര്യത്തിൽ വളരെ കണിശമായ നിലപാടുകളുള്ളപ്പോഴും വ്യത്യസ്തമായതിനോട് എപ്പോഴും തുറന്ന ഒരു സമീപനം അയാൾ പുലർത്തി. ചിലരെ എനിക്കു മനസ്സിലാവില്ല എന്നു വെട്ടിത്തുറന്നു പറയുമെന്നുമാത്രം. വില്ല്യം ഫോക്ക്നർ, ഡൊസ്റ്റോവ്സ്ക്കി, എലിയറ്റ്, കാഫ്ക്ക, സാർത്ര്, ഗുന്തർ ഗ്രാസ് തുടങ്ങിയവരിലേക്ക് അയാൾ വീണ്ടും വീണ്ടും തിരിച്ചുപോയി. വില്ല്യം ഫോക്ക്നർ സ്വന്തം മതം തന്നെയായിരുന്നു സോമന്; ഫോക്ക്നറുടെ തനതും കുറുക്കിയതുമായ ഭാഷാപ്രയോഗങ്ങൾ പ്രത്യേകിച്ചും.

ഭാഷാലീലകളിൽ ഉന്മത്തനാകാൻ കഴിയുന്ന ഒരാളെ സോമന്റെ ഡയറിക്കുറിപ്പുകളിൽ കാണാം. ഇവിടെ ഫോക്ക്നറെയും എലിയറ്റിനെയും ഗുന്തർ ഗ്രാസിനെയും തീർച്ചയായും കേൾക്കാനാകും:

It rained tonight

And I had nowhere to go

Expressions lurch like summer leaves

Cruel intrusions of usual phobias..

It rained yesternight

Rooms damp with distress

Bushes stand pissing

Lousy in your plight..

*

I walk out in the evening

Expecting

To meet Derrida

(concentrate on the

Material substance of the world)

Or August Moebius

Who gave us

The one-sided surface

To piss..

I hope to meet new Joshuas

Who fire at dials

To stop the day..

*

ഇംഗ്ലീഷ് ഭാഷയായിരുന്നു സോമന്റെ മറ്റൊരു ലഹരി. എറിക് പാട്രിഡ്ജിന്റെ യൂസസ് ആന്റ് അബ്യൂസേജ് എന്ന പുസ്തകം സോമന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു എന്നു മാത്രമല്ല, എപ്പോഴും കൈയ്യിൽ കൊണ്ടുനടക്കുന്ന ഒന്നുകൂടിയായിരുന്നു. അതുപോലെയുള്ള ഒന്നായിരുന്നു ആസ്റ്ററിക്സ് കോമിക്കുകളുളോടുള്ള താല്പര്യവും.

സോമന്റെ മറ്റൊരു ലഹരി കവിതയായിരുന്നു, പ്രത്യേകിച്ചും ടി എസ് എലിയറ്റ്. ‘ഹോളോ മെൻ’, ‘ലവ് സോങ്ങ് ടു ആൽഫ്രഡ് പ്രുഫ്രോക്ക്’ ‘വേസ്റ്റ് ലാന്റ്’ തുടങ്ങിയ കവിതകൾ സോമൻ തന്റെ സ്വകാര്യകവിതകൾ പോലെ സൂക്ഷിച്ചു; ഇടയ്ക്കിടെ ഉരുവിട്ടു, നിരന്തരം ഉദ്ധരിച്ചു.

സോമന്റെ കത്തുകളിലും ഡയറിക്കുറിപ്പുകളിലും സ്വന്തം ചിന്തകളും രൂപകങ്ങളും ഒപ്പം അപ്പപ്പോഴത്തെ വായനയിൽനിന്നും ഓർമ്മയിൽനിന്നുമുള്ള ഉദ്ധരണികളും ഇടകലർന്നുകിടക്കുന്നു. ഒരുപക്ഷെ തടവറക്കവിതകൾക്കു ശേഷമുള്ള ജീവിതത്തിനുള്ള ഒരു ആമുഖം കൂടിയാണിവ:

Somebody unzipped

The sky tonight

My anger and remorse did

Stretch into a syntax

-

Thick columns of smoke

And dancing fire

How does a blind man

(like me)

Know his friends

By touch, bite

Or the laugh at the corner of his eye?

-

I lost my name

In a traffic jam

The jargon of Hong- kongs

And Hegel, the talisman

*

Today I burned up

All the old college texts

Stacked for years in the attic

Remember the toffs with the trews..

*

Put out these lights

Men and attributes

Blinking lights

Please, your name?

*

Things take care of themselves

There are wind shield wipers on my specs

An October evening

Variably cloudy

It drizzles

And I

*

You are ready for the show

Spilling out from the TV

Body and soul

A dancing duo

The open field beckons

Shut out in front of TV

I listen I can’t see

*

The chirping birds

The grey light strutting in slyly

The hour

When the street lights

go to sleep

I empty the glass

Throw the cigarette butt away

And drop

Into the cot, shabby

Trying to remember

How many where they

Last night!

ജീവിച്ചിരിക്കുമ്പോൾ മിക്ക കാര്യങ്ങളിലും യോജിക്കാതിരിക്കയും നിരന്തരം കലഹിക്കുകയും ചെയ്തിട്ടും സോമന്റെ അഭാവം ഇടയ്ക്കിടെ ഉള്ളിൽ വല്ലാത്ത ഒരുതരം വിങ്ങലുണർത്തുന്ന ഒന്നാണ്. വളരെ അപൂർവ്വം മനുഷ്യർക്കു മാത്രമേ ഏതവസ്ഥയിലും അവരവരായിത്തന്നെയിരിക്കാനുള്ള ധൈര്യവും ആർജ്ജവവും ഉണ്ടാകാറുള്ളൂ. അത്തരമൊരാളായിരുന്നു സോമൻ. താൻ വിശ്വസിക്കുന്ന മൂല്യങ്ങളോടോ സുഹൃത്തുക്കളോടോ സോമൻ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്തില്ല. സൌഹൃദത്തിന്റെ ഏറ്റവും മനോഹരവും തീവ്രവുമായ സ്ഥിതി എന്നത് ഏതവസ്ഥയിലും ‘അയാൾ അവിടെ ഉണ്ട്’ എന്ന ഗാഢവിശ്വാസമാണ് എങ്കിൽ, അതായിരുന്നു സോമൻ, വ്യക്തി എന്ന നിലയിലും, രാഷ്ട്രീയക്കാരൻ എന്ന നിലയിലും, സുഹൃത്ത് എന്ന നിലയിലും

A wish

Two-three hours with you

- alone all alone

- to talk – talk about anything

- to hear your voice

- to make a coffee

- serve food

- a kiss

- at home

And nothing more..

2006 മാർച്ച് 15-ന് സോമൻ ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് കോഴിക്കോട്ടു വെച്ച് അന്തരിച്ചു.

No comments:

Post a Comment